Wednesday 4 July 2012





നമ്മള്‍ ഒന്നിച്ചു നടന്ന
വഴിയോരങ്ങളില്‍ ഇന്നും
ഒരു മഴനൂലിന്റെ സ്പര്‍ശം ഏറ്റു
തൊട്ടാവാടികള്‍ മിഴിപൂട്ടി
ഉറങ്ങുന്നുണ്ടാവും...


ചുവന്ന സന്ധ്യകളില്‍
നമ്മുടെ നീലത്തടാകത്തില്‍
തുമ്പികള്‍ പാറിപ്പറക്കുന്നുണ്ടാവും..

ഈറന്‍ പ്രഭാതങ്ങളില്‍
ഹൃദയം വിങ്ങുന്ന ഗന്ധം നിറച്ചു
ഏഴിലംപാലകള്‍
പുഷ്പശയയ ഒരുക്കുന്നുണ്ടാവും...

വയല്വരംബുകളില്‍ തണുത്ത
കാറ്റിനെ തോല്പിച്ച്
ഒരു മഴ നിര്‍ത്താതെ
പെയ്യുന്നുണ്ടാവും..

പിന്തുടരുന്ന കൈത്തലം
കൊതിച്ച് അപ്പൂപ്പന്‍താടികള്‍
ആകാശം തിരയുന്നുണ്ടാവും...

വിടപറയാതെ പെയ്തൊഴിഞ്ഞ
മഴയുടെ ഓര്‍മയില്‍ ഒരു മരം
വേദനിച്ച് പെയ്യുന്നുണ്ടാവും...

ഒരു നോട്ടത്തിന്റെ ഓര്‍മയില്‍
മന്ദാരപ്പൂക്കള്‍ നാണിച്ചു
തലതാഴ്ത്ത്തുന്നുണ്ടാവും...

കടന്നുപോയ കല്പ്പാടുകളില്‍
തഴുകി വീണ്ടും ഒരു
പുഴ തേങ്ങുന്നുണ്ടാവും...

പക്ഷെ; എന്റെയും
നിന്‍റെയും ഉള്ളില്‍
ബാല്യം തിരയുന്ന
ഒരു മൌനം മാത്രം
വിതുമ്പി നില്‍ക്കുന്നു..

മായാത്ത മുറിവുകളുടെ
ശവകുടീരത്തില്‍ സ്വപ്‌നങ്ങള്‍
പെയ്തു നിറഞ്ഞ്‌,
ഓര്‍മപ്പൂക്കളുടെ കണ്ണീരു
കഴുകിതുടക്കാന്‍
വെമ്പി നില്‍ക്കുന്ന ഒരു മഴയുടെ
വാചാലമായ മൌനം....

2 comments:

  1. പിന്തുടരുന്ന കൈത്തലം
    കൊതിച്ച് അപ്പൂപ്പന്‍താടികള്‍
    ആകാശം തിരയുന്നുണ്ടാവും...

    വിടപറയാതെ പെയ്തൊഴിഞ്ഞ
    മഴയുടെ ഓര്‍മയില്‍ ഒരു മരം
    വേദനിച്ച് പെയ്യുന്നുണ്ടാവും...

    ReplyDelete